Friday, January 28, 2011

ഫെയ്സ്ബുക്കിലെ പൂവാലന്മാര്‍

എന്റെയൊക്കെ ചെറുപ്പകാലത്ത് ഇടക്ക് കേള്‍ക്കുന്ന വാര്‍ത്ത കളിലോന്നായിരുന്നു പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാരെ പോലീസ് പൊക്കി എന്നത്. ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുമുണ്ട്. കാലം പുരോഗമിച്ചെന്നു പറയപ്പെടുമ്പോഴുള്ള പുതിയ കമന്റടി ശ്രദ്ധിച്ചപ്പോഴാണ് അതിനെ കുറിച്ച് ഒന്ന് രണ്ടെണ്ണം പറയാന്‍ തോന്നിയത്. ലോകം കാണെ പെണ്‍കുട്ടികള്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയെ കുറിച്ചല്ലേ ഞങ്ങള്‍ കമന്ടടിച്ചത് എന്ന് ഫേസ്ബുക്ക് കമന്ടടിക്കാര്‍ക്കും ഞങ്ങളെ ഫോട്ടോ എങ്ങനെയിട്ടാലും നിങ്ങക്കെന്താ ചങ്ങായീ എന്ന് യുവ കൌമാര പെണ് കൊടിമാര്‍ക്കും (വീട്ടമ്മമാര്‍ക്കും) തോന്നിയേക്കാം. എങ്കിലും ചിലത് പറയാം.

ഈയടുത്ത് അല്പം മാന്യമെന്നു തോന്നിക്കുന്ന, എന്നാല്‍ ഇറുകിയ വസ്ത്രം ധരിച്ചു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വിവാഹിതയെ കുറിച്ച് ഒരു വിരുതന്റെ കമന്റ് മര്യാദ കെട്ടതായിരുന്നു. സിനിമകളിലും പരസ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്ന ശരീര വടിവ് ഇനി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ മാന്യമായി (?) തന്നെ ആവാമെന്ന് സ്ത്രീ പുരുഷ സമത്വ വാദക്കാരും, ആസ്വാദനം ആരുടെ ഭാര്യയേയും പെങ്ങളെയും കുറിച്ചുമാവാമെന്നു ആധുനിക ഓണ്‍ ലൈന്‍ കമന്ടടിക്കാരും തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ ല്ലെ? വരും കാലങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കാവുന്ന ഇത്തരം പോസ്റ്റിങ്ങുകള്‍ ഒഴിവാക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കാതതെന്തേ? ഏറ്റവും ആകര്‍ഷകമായ ഫോട്ടോ തന്നെ ഫെസ്ബുക്കിലിടാന്‍ അവര്‍ക്ക് പ്രേരകമാകുന്ന ഘടകം എന്താണ്? പത്ര മാധ്യമങ്ങളിലൂടെ ദിനേന പുറത്ത് വരുന്ന ദുരന്ത വാര്‍ത്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാതതെന്താണ്? ഏതായാലും ആധുനിക പൂവാലന്മാര്‍ക്ക് ഒന്നാശ്വസിക്കാം. കമന്റടി അതെത്ര വൃത്തി കെട്ടതായാലും ഫെസ്ബുക്കിന്റെ ഇക്കാലത്ത്‌ അതിനും മാന്യത കൈവന്നിരിക്കുന്നു. അത് കൊണ്ടാണല്ലോ ഏതെങ്കിലും ഒരു സാമൂഹ്യ വിഷയമോ പോതുവിഷയമോ സൂചിപ്പിക്കുന്ന ഫോട്ടോ അറിയാതെ പോലും നോക്കാത്ത ചിലര്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റിംഗ് കണ്ടാല്‍ നിമിഷങ്ങള്‍ക്കകം കമന്റുകള്‍ കൊണ്ട് നിറക്കുന്നത്. കേരളത്തിലെ പ്രശസ്ഥമായ ഒരു എഞ്ചിനിയറിംഗ് കോളേജിലെ ചില ആണ്‍കുട്ടികളുടെ മുഖ്യ ഹോബി എന്താണെന്ന് കൂടി അറിഞ്ഞോളൂ. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോ തങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെക്കുക.

ആണുങ്ങള്‍ക്ക് ഫോട്ടോ ഫെസ്ബുക്കിലിടാമെങ്കില്‍ ഞങ്ങളുടെന്തെതാ പാടില്ലാത്തത് എന്നാണ് സഹോദരിമാരുടെ വാദമെങ്കില്‍ ഒന്ന് പറയാം. ആകര്‍ഷണീയ വസ്ത്ര ധാരണത്തിലുള്ളതോ ഉയര്‍ന്ന ക്വാളി റ്റി യുള്ളതോ ആയ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അത് നടക്കുന്നുമുണ്ട്. അത് സ്ത്രീ പുരുഷ സമത്വത്തിന്റെയോ അവകാശത്തിന്റെയോ പ്രശ്നമല്ല. മാനത്തിന്റെ കൂടി പ്രശ്നമാണ്. നമ്മുടെ പെണ് കുട്ടികളും സഹോദരിമാരും അപമാനിതരാവാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യകള്‍ നന്മയെക്കാള്‍ കൂടുതല്‍ തിന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. വിവാഹിതരായ സ്ത്രീകളുടെ ഫോട്ടോക്ക് ആസ്വാദന കമന്റുകളിട്ട് വിവാഹ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഈയിടെ വാര്‍ത്താ വന്നതാണ്. ഫെസ്ബുക്കാന് ഇതിനു കാരണമായതെന്നും വ്യക്തമായിട്ടുണ്ട്.

ഇപ്പോഴും തീരുമാനം ഓരോരുത്തരുടെതുമാണ്. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.

11 comments:

  1. വളരെ സാമുഹിക പ്രസക്തിയുള്ള ഒരു വിഷയത്തിലെ ഏറെ ചര്‍ച്ച ചെയ്യ പെടേയന്ട കുറിപ്പ്
    വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ സ്വകാര്യതകള്‍ പോലും നഷ്ടമാവുന്നു. കത്തുന്ന കാമ കണ്ണുമായി ഇന്റര്‍ നെറ്റില്‍ പരതുന്നവര്‍ക്ക് മുമ്പില്‍ നാം സ്വയം പ്രദര്ശിപ്പിക്കണമോ എന്നു രണ്ടു വെട്ടം ചിന്തിക്കുക .
    --

    ReplyDelete
  2. നല്ല ഒരു .സമകാലീക ചിന്ത.

    ReplyDelete
  3. മാതൃഭൂമി വിശേഷാല്‍ പതിപ്പിന് ശേഷം ഫെസ്ബുക്കിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുകയാണ് . വര്‍ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായിരിക്കുന്നു. കുപ്രസിദ്ധരായ ലൈംഗിക വാദികളും ലൈഗിക തൊഴിലാളികളും പിമ്പുകളും സെക്സ് മാഫിയകളും ഭീകരവാദികളും വരെ വലവീശുന്നു. ഈ വലിയ ക്യാന്‍വാസിലെ ചതിക്കുഴികളെ കുറിച്ച് തിരിച്ചറിയുക എളുപ്പമല്ല. വളരെ സുക്ഷ്മമായി നിരീക്ഷിച്ചാല്‍ പല മാന്യവ്യക്തികളുടെയും മുഖം മൂടി തിരിച്ചറിയാം. ഇടതുപക്ഷ കഥാകാരനും സാഹിത്യ അക്കദമി ഭാരവാഹിയുമായ ഒരാളുടെ പ്രൊഫൈലില്‍ സ്ത്രീകളോട് കൂട്ടുകൂടുവാന്‍ മാത്രമേ അയാള്‍ക്ക്‌ താല്പര്യമുള്ളൂ എന്നു കണ്ടപ്പോള്‍ വേദനയാണ് തോന്നിയത്. തൃശൂരില്‍ നിന്നുമുള്ള മറ്റൊരു എഴുത്തുകാരന് ഡേറ്റിങ്ങിലാണ് താല്പര്യം അവിവാഹിതയായ ഒരു ബ്രാഹ്മണ പെണ്‍കുട്ടിക്ക് കൂട്ടുകാരായി വന്നിട്ടുള്ളത് മറ്റൊരു മതവിഭാഗത്തില്‍ പെട്ട ആറ്‌ ചെറുപ്പക്കാരുടെ ഒരു സംഘം .ഒരു വീട്ടമ്മക്കുണ്ടായ ദുരനുഭവം മാതൃഭൂമിയില്‍ കൊടുത്തുട്ടുള്ളത് സ്ത്രീകള്‍ ഓര്‍ത്ത്തുവെക്കണം സുഹ്ര്ത്തായി വന്നു അശ്ലീല ചിത്രങ്ങളയച്ച യുവാവിനു താക്കീത് നല്‍കുന്ന ഒരുയുവതിയുടെ കുറിപ്പും അടുത്തദിവസം കണ്ടു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുറിച്ചു ചുമരില്‍ അശ്ലീല പ്രചാരണം നടത്തുന്ന യുവാവിന്റെ ചിത്രവും പെണ്‍കുട്ടിയുടെ പരാതിയും ഇപ്പോള്‍ വന്നിരിക്കുന്നു .
    ചതിക്കുഴികളും കപടമുഖങ്ങളും തിരിച്ചറിയുമ്പോള്‍ തന്നെ മറ്റുള്ളവരെ അറീയ്ക്കാനും വേണ്ടിവന്നാല്‍ അത്തരക്കര്‍ക്കെതിരെ നിയമനടപടികളെടുക്കുവാനും അംഗങ്ങള്‍ മടിക്കരുത്. ഇത്തരം വേട്ടക്കാര്‍ക്കെതിരെ ഇരകള്‍ തന്നെ പ്രതികരിക്കണം അവരെ സഹായിക്കാനുള്ള ബാധ്യത സുഹ്ര്ത്തുകള്‍ക്കു മുണ്ട്. പരാതികള്‍ യഥാസമയം കൈകാര്യം ചെയ്യാന്‍ പോലീസിന്റെ ഒരു പരാതിസെല്‍ ഫെസ്ബുക്കില്‍ തുടങ്ങണം എന്തെങ്കിലും ഒരു സംവിധാനമില്ലങ്കില്‍ ഓര്‍ക്കൂട്ടില്‍ സ്ത്രീകള്‍ക്കുണ്ടായ അടുരന്തങ്ങള്‍ ഫെസ്ബുക്കിലും ആവര്‍ത്തിക്കും...
    കെ.കെ. മുകുന്ദന്‍
    ഓപ്പന്‍ ഫോറം തൃശൂര്‍
    (മാതൃഭൂമി ആഴ്ചപ്പതിപ്പ് .2011 ജനുവരി 23 -29 )

    ReplyDelete
  4. nalla oru post..
    njn ee link ingedukkukayaanu.. kure ere per koodi ithu vaayikkanam.... word verifcation ozhivakkoo....

    ReplyDelete
  5. സായുധ സമരം സ്വാതത്തിനു ഇന്ന് ആവശ്യമില്ല
    തൂലിക വാളാക്കി സ്വന്തന്ത്ര ഹനികരത്തിനു എതിരെ പട നയിക്കൂ

    ReplyDelete
  6. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. വാവിട്ട വാക്ക് പോലെ കൈവിട്ട ആയുധം പോലെ ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലരിലും എത്തിക്കഴിഞ്ഞിരിക്കുമെന്നു ഓര്‍ക്കുന്നത് നന്ന് എന്ന് മാത്രം. ദൈവം നമ്മെ രക്ഷിക്കട്ടെ.വളരെ നന്ന്

    ReplyDelete
  7. facebook തുടങ്ങിയതേ ഒരു പൂവാലനാ .....

    http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=8306795&programId=6180188&channelId=-1073797107&BV_ID=@@@&tabId=15

    ReplyDelete
  8. പ്രസക്തമായ വിഷയം

    ReplyDelete
  9. അമ്പിളിമാമനെ ചൂണ്ടി ചോറ് കൊടുത്തത് ഇ മെയിലുകള്‍..
    മുലയൂട്ടിയത് ഫേസ് ബുക്ക്‌...
    യു ട്യൂബിന്‍റെ കഥകള്‍...
    ട്വിറ്ററിന്‍റെ കവിതകള്‍..
    വെര്‍ച്ചല്‍ വില്ലേജിലെ കളിക്കൂട്ടുകാര്‍..
    നെറ്റ് വര്‍ക്കിന്‍റെ ആദര്‍ശ വ്യവസ്ഥ...
    ദൈവത്തിലേക്ക് മാത്രം കണക്ഷന്‍ എറര്‍....

    ReplyDelete
  10. പ്രസക്തമായ വിഷയം... നന്നായി അവതരിപ്പിച്ചു.

    ReplyDelete